ഇവർ എല്ലാവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് ചികിത്സയിലുള്ളത് നാല് പേരാണ് ഇവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.
മരിച്ച ഒരാളുടേതടക്കമുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി ഇന്നലെ രാത്രിയിലാണ് പൂനക്ക് അയച്ചത്.
ഇന്ന് വൈകിട്ടോടെ ഫലം വരും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഉടെൻ കണ്‍ട്രോള്‍ റൂം തുറക്കും. അത്യാവശ്യമുള്ളവർ മാത്രം ആശുപത്രികള്‍ സന്ദര്‍ക്കുക എന്നും മന്തി സൂചിപ്പിച്ചു . രോഗികളെ കാണാനും മറ്റും ആശുപത്രിയില്‍ പോകുന്നത് കഴിവതും ഒഴിവാക്കണമെന്നും, മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി